Monday, November 9, 2015

ഫാസിസവും സിനിമയും 12



പ്രശസ്‌ത ഹങ്കേറിയന്‍ സംവിധായകന്‍ സൊല്‍ത്താന്‍ ഫാബ്രിയുടെ 'നരകത്തില്‍ രണ്ടു ഹാഫ്‌ടൈമുകള്‍' (Two Half-times in Hell) എന്ന ചിത്രത്തിലേതു പോലെ ഫുട്‌ബാളും സ്വാതന്ത്ര്യ വാഞ്‌ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനത്തിലൂടെ ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത്‌ പക്ഷെ അപൂര്‍വമാണ്‌. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്ന തടവുകാര്‍ വേണ്ടത്ര ഭക്ഷണം ലഭ്യമാവാതെ നരകിക്കുകയാണ്‌. അവര്‍ക്ക്‌ ബാക്കിയായത്‌ അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിത്തെക്കുറിച്ചും ഒക്കെയുള്ള നിറം മങ്ങിയ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. 
@#fightfascism

No comments: