തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.
തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല് വിവരിക്കപ്പെടുന്നു.
തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.
വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള് ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള് വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള് വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.
ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.
'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര് കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!
കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന് തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.


ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന് എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?
ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന് ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്, അപരന് (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).
ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.
മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര് റഹ്മാന് എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.
മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.
ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).
ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.
2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.
ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്പനകളില് ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)
ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്കാന് ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.
(കെ ഇ എന്‍ എഡിറ്റു ചെയ്ത്, ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ലൌ സിന്ദാബാദ്, ലൌ ജിഹാദ് മൂര്‍ദാബാദ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ലേഖനം)
18 comments:
കേരളത്തിൽ മുസ്ലീം ഭീതിയുടെ കാരണങ്ങൾ ഏറെക്കുറെ നൊമാഡിക് ആയിരുന്ന അറബ് കച്ചവടക്കാരിൽ നിന്നുമാവും തുടങ്ങുക. മുഗൾ / പേർഷ്യൻ മുസ്ലീം ആക്രമങ്ങളൊന്നും നേരിടേണ്ടി വരാതിരുന്ന കേരളത്തിൽ അറബ് കച്ചവടക്കാരിൽ നിന്നല്ലാത്ത മുസ്ലീം ഭീതി വരുന്നതു ഹൈദർ/ടിപ്പു ആക്രമങ്ങളിൽ നിന്നും. മലബാർ കലാപം മാത്രമാണ് പിന്നീട് ഈ ഭീതിക്ക് ആക്കം കൂട്ടിയിട്ടുണ്ടാവുക (ലേഖകൻ പരാമർശിച്ചിട്ടുള്ള വള്ളത്തോൾ, ആശാൻ എന്നിവർ ഈ കലാപകാലത്തു ജീവിച്ചിരുന്നവരുമാണ്). എന്നാൽ ഇതു മുസ്ലീങ്ങളോടു മാത്രമായിട്ടുള്ള ഒരു ഭീതിയാണെന്നു കരുതാൻ വയ്യ. കേരളത്തിലെ നമ്പൂതിരി, ജൂത, കൃസ്ത്യൻ, അറബ്/മുസ്ലീം, പാശ്ചാത്യ സെറ്റിൽമെന്റുകളിൽ അധികാരത്തിലിരുന്നിട്ടുള്ള എല്ലാ കൂട്ടരോടുമുള്ള ഇടപെടലുകളിൽ കേരളീയ സമൂഹത്തിൽ ഇത്തരത്തിലുള്ള ഭീതി നിഴലിച്ചു കാണാം. ദേശീയമായ കാരണങ്ങളാൽ മുസ്ലീം ഭീതിയാകട്ടെ സംഘ്പരിവാർ പോലുള്ള സംഘടനകൾ ഊതിപ്പെരുപ്പിച്ചുക്കൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കേണ്ടതുമാണ്. ലേഖനം ആ അർത്ഥത്തിൽ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും സ്വാഗതാർഹമാണ്, അതേ സമയം തന്നെ വാദത്തിനായിട്ടെന്നു തോന്നും വിധം നിർമ്മാല്യത്തിലെ കടയുടമയെ ഉൾപ്പെടുത്തുമ്പോൾ കല്ലുകടി തോന്നുന്നുണ്ട്. നിർമ്മാല്യത്തിന്റെ കഥാകാരൻ തന്നെയല്ലേ അസുരവിത്തെഴുതിയതും? മലബാർ കലാപത്തിന്റെ ക്രൂരതകൾ അനാവരണം ചെയ്തുകൊണ്ടു തുടങ്ങുന്ന സുന്ദരികളും സുന്ദരന്മാരും എഴുതിയ ഉറൂബിന്റേതായിരുന്നു ഉമ്മാച്ചുവും എന്നോർക്കണം. സോഷ്യൽ സൈക്കിയ്ക്കപ്പുറം വളർന്ന സാഹിത്യകാരന്മാരെ വള്ളത്തോൾ, ആശാൻ എന്നാൽ പിന്നെ ഇനി എം.ടിയും ഉറൂബുമൊക്കെ ആയിക്കൊള്ളട്ടെ എന്നമട്ടിൽ നിരൂപിച്ചുകൊല്ലുന്നത് അസഹനീയമാണ്. ഒരു തരം കെ.ഇ.എൻ സിൻഡ്രോം.
“വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.“
ആ മനോഭാവം ഇപ്പോഴും പ്രബലം തന്നെ. അതങ്ങനെ പ്രബലമാക്കുന്നതിൽ കൈരളി ചാനൽ,ദേശാഭിമാനി,സി പി എം ഇവർ വഹിക്കുന്ന പങ്കുകൂടി വിശകലനം നടത്താൻ ജി പി രാമചന്ദ്രനോ കെ ഇ എന്നോ തയ്യാറാവുമോ?
പുള്ളേ ഇതൊക്കെ പറഞ്ഞു നടക്കുന്നത് ആ സംഘപരിവാര്‍ പിള്ളെരല്ലേ....അതു കൊണ്ടു തന്നെ ഇതൊക്കെ ചുമ്മാതാണ്, ഓ... തന്നെ
കണ്ണില്ലാത്തത് പ്രേമത്തിനു മാത്രമോ?
പിന്നെ സത്യാന്വേഷി പറയുമ്പോലെ കൈരളി ചാനല്‍ കാണണം ...
കൈരളിയുടെ 'ഡിസംബര്‍ 6' ആഘോഷം
ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന് എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം.
ശരിയായ ഒരു നിരീക്ഷണമാണിത്
ജൂതര്‍ തങ്ങളുടെ യുക്തിബോധത്തെയും നീഗ്രോകള്‍ ലൈംഗികതയെയും അപഹരിക്കുന്നു എന്ന ഭയം വെള്ളക്കാരെ അലട്ടുന്നതായുള്ള ഒരു നിരീക്ഷണം ഞാന്‍ വായിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ ലേഖനം.
ബഹുസ്വര സമൂഹത്തിൽ പകയുടേയും പരസ്പര സംശയത്തിന്റെയും ക്ര്ഷിയിറക്കാൻ നിക്ഷിപ്തതാല്പര്യത്തോടെ പ്രവർത്തിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓരോ മനുഷ്യസ്നേഹിയുടേയും കടമയാണ്. അവസരോചിതം ഈ രചന.
മുസ്ലിം പ്രതികാരത്തിന്റെ കഥകളുടെ നിര്‍മ്മിതി എത്ര ഊര്‍ജ്ജിതമായാണ് സംഘ പരിവാരം നടത്തുന്നതെന്ന് ഗുജറാത്തനന്തര എഴുത്തുകളില്‍ ടീസ്ത സത്തല്വാദിനെയും നിവേദിതാ മേനോനേയും പോലുള്ളവര്‍ വളരെ വിശദമായി അന്വേഷണ വിധേയമാക്കിയത് വായിച്ചിട്ടുണ്ട്. ഏതു നിമിഷവും ഒരു ഭയാനക സംഭവം വന്നു പെടുമെന്ന ആപത്ശങ്ക വളര്‍ത്തി വലുതാക്കുക, അതിനെ വൈരാഗ്യത്തിന്റെ പലതരം നിതാന്ത ജാഗ്രതകളിലേക്ക് മൊഴിമാറ്റുക തുടങ്ങി പലതും. തുടര്‍ന്ന് ഹിംസയുടെ തത്വവും പ്രയോഗവും ജനത്തെ, മിക്കപ്പോഴും കീഴാളരെ ചുമതലപ്പെടുത്തുകയാണ് ഫാഷിസ്റ്റ് രീതി. ലവ് ജിഹാദ് ഇതേ വഴിക്കുള്ള പുത്തന്‍ പരീക്ഷണമല്ല, ഗുജറാത്തില്‍ വിജയിപ്പിച്ചതാണൊരിക്കലെന്ന വിവരം തന്നൂ ഉള്‍ക്കാഴ്ച. നന്ദി. ഇത്തരം കെട്ടുകഥകളെ മാധ്യമങ്ങളും കോടതികളും പോലീസും ഏറ്റെടുക്കുന്നത് കൂടുതല്‍ മാരകമാകുന്നത് സാമൂഹിക ബന്ധത്തിന്റെ സാധ്യതയെപ്പോലും ഇല്ലാതാക്കാന്‍ അതുവഴി കഴിയുന്നൂ എന്നതിനാലാണ്. പ്രണയാര്ത്ഥമല്ല മുസ്ലിമിന്റെ പ്രണയം, സ്നേഹിക്കാനുള്ള ശ്രമമല്ല മുസ്ലിമിന്റെ സ്നേഹം, അവന്റെ സേവനം സേവനമല്ല, അധ്യാപനം അധ്യാപനത്തിനുള്ളതല്ല, എന്നിങ്ങനെ വിപരിതമാകും അതോടെ എതിര് നോട്ടത്തില്‍ മുസ്ലിമിന്റെ എല്ലാ ഏര്‍പ്പാടുകളും.(റഫീക്ക് 00971557296727)
ഇതിന്റെ എതിര് നിഗമനങ്ങളും പ്രചാരണങ്ങളും മുസ്ലിംകള്‍ക്കിടയിലും നടക്കുന്നുണ്ട്. ചില മുഴു മടിയന്മാരായ സര്ക്കാറുദ്യോഗസ്ഥന്മാര് ജനന സര്‍ട്ടിഫിക്കറ്റുകളിലെ പേരുകള്‍ തെറ്റിച്ചു ചേര്‍ക്കുന്നതില്‍ പേലും ഏതോ ഗൂഢ പദ്ധതി കണക്കിലെടുക്കുന്ന സുഹൃത്തുക്കളെ അറിയാം. പരസ്പരമുള്ള അവിശ്വാസങ്ങളെ വളര്‍ത്തുകയാണ് എല്ലാ നിഗൂഢതകളും ചെയ്യുന്നത്.
പ്രണയ രഹിതമാകുന്ന നമ്മുടെ ജീവിതത്തെ കുറിച്ചും ശരീരത്തില്‍ മാത്രം നിക്ഷിപ്തമായിപ്പോകുന്ന നമ്മുടെ വ്യാജ പ്രണയങ്ങളെ കുറിച്ചും നമുക്കു വേറെ സംസാരിക്കാം. പ്രണയത്തിന്റെ ഇടങ്ങള്‍ കുടുസ്സു മുറികളും പ്രണയികള്‍ ശരീര മാത്ര ജീവികളുമാകുന്നതിനെ കുറിച്ചും നമുക്കു വേറെ വ്യാകുലത കൊള്ളാം. മനുഷ്യ ലൈംഗികതയും സാമ്രാജ്യത്വത്തിന്റെ വളര്‍ത്തു ലൈംഗികതയും നമ്മുടെ പ്രണയ കാലത്തെ ബാധിക്കുന്നതിനെ പറ്റിയും പിന്നെ പറയാം. ഇപ്പോള്‍ ഇവയ്ക്കിടയിലൊന്നും ഫാഷിസത്തിന് ഒരിടം നല്കാതിരിക്കേണ്ട സമയമാണ് .(റഫീക്ക് 00971557296727)
മുസ്ലിം ഭീതി ഉണ്ടാവാതെ ഇരിക്കുന്നത് എങ്ങിനെയാ? അവിശ്വാസികളെ വച്ചേക്കരുത് എന്ന് അവരുടെ മത ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിരിക്കുന്നുണ്ടല്ലോ. പിന്നെ ചരിത്രപരമായി നോക്കിയാല്‍ ആക്രമണ സ്വഭാവവും അവര്‍ക്ക് കുറവല്ല. ഇപ്പോഴും ഒന്നിച്ചു നിന്ന് കേരള രാഷ്ട്രീയത്തില്‍ ഇത്രയും പ്രബലരായ സമൂഹം, സംവരണം അടക്കം ഒരുപാട് ആനുകൂല്യങ്ങള്‍ വാങ്ങുന്ന ഒരു സമൂഹം, അവര്‍ എന്തും ചെയ്യും എന്നാ ഭീതി സ്വാഭാവികമാണ്.
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends
എല്ലാവരും തങ്ങളുടെ പുസ്തകം വില്‍ക്കാനും സ്ഥാനമാനങ്ങള്‍ നേടാനുമുള്ള നെട്ടോട്ടത്തിലാണെന്നു തോന്നുന്നു. ലൌ ജിഹാദിനെക്കുറിച്ചു പറയുംബോള് വള്ളത്തോളിന്റെ കാര്യത്തിനെന്തു പ്രസക്തി ? എല്ലാ മതസമൂഹവും ഇപ്പോഴും അന്യമതങ്ങളെ പുകഴ്ത്തിക്കൊണ്ടല്ല കാണുന്നത്.വള്ളത്തോളിന്റെ കാലത്ത് അതു കൂടുതലായിരുന്നിരിക്കണം. പത്തിരുപത് കൊല്ലം മുന്‍പുതന്നെ നമ്മുടെ നാട്ടിലെ പട്ടികള്‍ക്ക് ടിപ്പുവെന്ന പേരായിരുന്നു സാധാരണം.ഇന്നും സിനിമകളില്‍ മുസ്ലീം കഥാപാത്രങ്ങളും,താഴ്ന്ന ജാതിക്കാരും മനുഷ്യരായിട്ടില്ല.
പ്രശ്നം ഇതൊന്നുമല്ല,കപട നിരപേക്ഷത മുന്നില്‍ വച്ച് മഹാമനസ്ക്കരാകാന് ശ്രമിക്കുന്ന(തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!) കൂലി ബുദ്ധിജീവികള്‍ നമ്മുടെ നാടിന്റെ ശാപമാണെന്നാണ് തിരിച്ചറിയുകയാണു വേണ്ടത്.മത പ്രീണനം കൊണ്ട് മതനിരപേക്ഷത നിര്‍മ്മിക്കാനാകില്ലെന്ന സത്യമെങ്കിലും സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് വേദാന്തികള്‍ സമ്മതിക്കേണ്ടിയിരിക്കുന്നു.
ജബ്ബര്‍ മാഷുടെ പോസ്റ്റ്:സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?
Sree said..
'മുസ്ലിം ഭീതി ഉണ്ടാവാതെ ഇരിക്കുന്നത് എങ്ങിനെയാ? അവിശ്വാസികളെ വച്ചേക്കരുത് എന്ന് അവരുടെ മത ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിരിക്കുന്നുണ്ടല്ലോ.'
അങ്ങനെ ഉണ്ടോ. ഞാന്‍ കണ്ടിട്ടില്ലല്ലോ. ഞാന്‍ കണ്ടത് ഇങ്ങനെ.
ഈ കവിതകളും മറ്റും മാപ്പിള ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു
ലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നുലഹളയുടെ പശ്ചാതലത്തില്‍ എഴുതിയത് ആണെന്ന് തോന്നുന്നു....കേരളം കണ്ട ഏറ്റവും വലുതും ആദ്യത്തെതും ആയ വര്‍ഗീയ കലാപം ആണ് മലബാര്‍ ലഹള...അത് അനുഭവിച്ച ആള്‍ക്കാര്‍ക്കുണ്ടാകുന്ന സ്വാഭാവികമായ ഭീതി ആയി മാത്രമേ ഈ കവിതകളിലെ വരികളെ എനിക്ക് തോന്നുന്നുള്ളൂ...എന്തൊക്കെ പറഞ്ഞാലും ഹിന്ദു വര്‍ഗീയത യെക്കാള്‍ ഭീകരം തന്നെ യാണ് ആഗോള പ്രതിഭാസമായ മുസ്ലിം ഭീകരത
'എന്തൊക്കെ പറഞ്ഞാലും ഹിന്ദു വര്‍ഗീയത യെക്കാള്‍ ഭീകരം തന്നെ യാണ് ആഗോള പ്രതിഭാസമായ മുസ്ലിം ഭീകരത'
ചിലര്‍ സമാധാനിക്കുന്നതിങ്ങനെയാണ്. എല്ലാ ഭീകരതയും മനുഷ്യത്വത്തിനും മതധാര്മികമൂല്യങ്ങളും മതേതരസങ്കല്പങ്ങള്ക്കും എതിരാണ്. അതിനാല്‍ അവയെ വളരനാനനുവദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നായാലും നേരിടണം എന്ന് പറയുന്നതല്ലേ മനുഷ്യപക്ഷം. ഭീകരതകള്‍ പരസ്പരം താങ്ങായിട്ടാണ് വളരുന്നത് എന്ന് കാണാന്‍ ഒരു പ്രയാസവുമില്ല. ഗുജറാത്തിന്റെയും മുസ്ലിംവേട്ടയുടെയും പേരില്‍ മുസ്്ലിം ഭീകരതവളരുമ്പോള്. അവ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തി ഹിന്ദുത്വ ഭീകരതയും വളരുന്നു എന്നതാണ് ശരി. രണ്ടിനേയും എതിര്‍ക്കുന്ന എന്ന ഭാവത്തില്‍ ചില മാന്യ ബ്ലോഗര്‍മാര്‍ മതധാര്‍മികമൂല്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ മതപ്രചാരകരായും തീവ്രമായ മതവിശ്വാസമാണ് അവയുടെയെല്ലാം കാരണം എന്ന വസ്തുതാവിരുദ്ധമായ പ്രചാരവേലയിലൂടെ തങ്ങളുടെ മതവിരുദ്ധത കടത്തിവിടാന്‍ ശ്രമിക്കുന്നത് എത്രതന്നെ ഗുണകാംക്ഷയോടെയാണെങ്കിലും സമാധാനത്തിന്റെ മാര്‍ഗത്തില്‍ വലിയ പ്രയോജനം ചെയ്യില്ല. മതതീവ്രതക്കും മതഭീകരതക്കും എതിരെ ആവശ്യമായ മരുന്ന് മതധാര്മികമൂല്യങ്ങളിലുണ്ട്. ഇസ്്ലാമനെക്കുറിച്ചെങ്കിലും എനിക്കങ്ങനെ ഉറപ്പിച്ചുപറയാന്‍ കഴിയും.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നാ ഗുരു വചനം എത്ര ശരി. ഈ തേങ്ങയിടല്‍ കാരന്റെയും ( തേങ്ങയിടല്‍ നല്ല അധ്വാനം ഉള്ള പണി ആണ്) വിരകുവേട്ടല്കരനെയും( വിരകുവേട്ടല്നല്ല അധ്വാനം ഉള്ള പണി ആണ്) മക്കളുടെ അഭിപ്രായം കേട്ടാല്‍ തോന്നും ഇവര്‍ക്ക് എന്തോ പ്രത്യേക അധികാരവും അവകാശവ്യും ഇന്ത്യയില്‍ ഉണ്ട് എന്നു) ഞങ്ങള്‍ സൈനികരുടെയും മുന്‍സൈനികരുടെയും മക്കള്‍ക്കില്ലാത്ത എന്ത് അധികാരവും അവകാശവ്യമാണ് ഇവര്‍ക്ക് ഉള്ളത് എന്ന് അറിഞ്ഹല് കൊള്ളം. ഞങ്ങളോട് എല്ലാവരും ഒന്നാണ എന്നാന് പഠിപ്പിച്ചിട്ടുള്ളത്. ഭരത് മാതാകീ ജയ് ജയ് ജവാന് ജയ് കിസാന്‍
Post a Comment